അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വധഭീഷണി

വാഷിങ്ടൺ :ഇന്ത്യൻ വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വധഭീഷണി. നേഴ്സിനെ അറസ്റ്റ് ചെയ്തു.നിവിയാനെ പെറ്റിറ്റ് ഫെൽപ്‌സ്(39) എന്ന നഴ്സ് ആണ് വധഭീഷണി മുഴക്കിയത്. ഫ്‌ളോറിഡ സ്വദേശിനിയാണ് ഇവർ.ഇവരെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
വൈസ് പ്രസിഡണ്ടായ കമല ഹാരിസിനെ വധിക്കുമെന്നായിരുന്നു നിവിയാനെയുടെ ഭീഷണി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇവർ സംസാരിക്കുകയും ചെയ്തു.ജയിലിൽ കഴിയുന്ന ഭർത്താവിന് ഭീഷണി ഉയർത്തിയുള്ള വിഡിയോ അയച്ചു നൽകുകയായിരുന്നു. ജെപേ ആപ്ലിക്കേഷൻ വഴിയാണ് ഭർത്താവിന് വീഡിയോ അയച്ചു നൽകിയത്.ഇത് സംബന്ധിച്ച് ഫ്‌ളോറിഡ ജില്ലാ കോടതിയിൽ പരാതി എത്തിയതോടെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജതമാക്കി.
അന്വേഷണത്തിൽ നിവിയാന തോക്കുമായി നിൽക്കുന്ന ചിത്രം രഹസ്യാനേഷണ വിഭാഗം കണ്ടെത്തി. ഫെബ്രുവരിൽ തോക്ക് ഉപയോഗിക്കാൻ ഇവർ പെർമിറ്റിന് അപേക്ഷ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇന്ത്യൻ വംശജയായ കമല ഹാരിസ് ഈ കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ പ്രസിഡണ്ടായ സഭയിലാണ് വൈസ് പ്രസിഡണ്ടായത്.