അൽക്വയ്ദ ഭീകരൻ അബു മുഹ്സിന് അല്‍ മസ്രിയെ അഫ്ഗാന് പ്രത്യേക സുരക്ഷാ സേന വധിച്ചു.

കാബൂൾ: അൽക്വയ്ദയുടെ നേതാവും ഈജിപ്ഷ്യന്‍ പൗരനുമായ അബു മുഹ്സിന് അല്‍ മസ്രിയെ അഫ്ഗാന് പ്രത്യേക സുരക്ഷാ സേന വധിച്ചു. അഫ്ഗാന് ഇന്റലിജന്‍സ് വിഭാഗമാണ് ഈ വാർത്ത സ്ഥിരീകരിച്ചത്.കൂടുതല്‍ വിശദാംശങ്ങള്‍ അഫ്ഗാന് സൈന്യം പുറത്തുവിട്ടിട്ടില്ല. വിദേശ ഭീകര സംഘടനകൾക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നല്കി അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ യുഎസ് തേടുന്ന കുറ്റവാളിയാണ് അബു മുഹ്സിന് അല്‍ മസ്രി അമേരിക്കയും അന്വേഷിച്ചിരുന്ന കൊടും ഭീകരനായിരുന്നു ഇയ്യാൾ.താലിബാനും അഫ്ഗാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് അല്‍ മസ്രിയുടെ വധം.എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് പട്ടികയിലുളള ഇയാള്‍ക്കെതിരെ 2018ല്‍ യുഎസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സെന്‍ട്രല്‍ ഗാസ്നി പ്രവിശ്യയില്‍ നടത്തിയ ഓപ്പറേഷനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
.